Friday, February 10, 2012

നീ ചിരിച്ചു കൊള്ളൂ... ആയിരമായിരം.... കല്പാന്തനാളുകളിലെ ഓര്‍മകളുടെ അനര്‍ഘമുത്തുകള്‍ നിന്‍റെതാണ് .....ഒരിക്കല്‍ .... ഒരിക്കല്‍മാത്രം നീ ഉദിച്ചസ്തമിച്ച ഈ തീരത്ത്... ഞാന്‍ കാത്തിരിക്കുന്നത് ...മറ്റൊരുദയമല്ല... ഈ പാഴ് ജന്മത്തിന്‍റെ... അസ്തമനം മാത്രമാണ് ..... നീ ചിരിച്ചു കൊള്‍ക......
നിന്‍റെ ചോര വാര്‍ന്നൊഴുകുന്ന ഹൃദയത്തില്‍ എനിക്കൊരു മരക്കുരിശു തറക്കണം ...... തെറിച്ച രക്തതുള്ളികള്‍ക്കിടയില്‍ നിന്നും ... എന്‍റെ റോസപ്പൂവ് തിരിച്ചെടുക്കണം .....
‎"എന്നുമെന്‍ കണ്ണില്‍ നിന്നെപ്പോഴും വീഴുന്ന നീര്‍ത്തുള്ളി പിച്ചക പൂവായിരുന്നെങ്കില്‍...... ..... പ്രിയസഖി ഞാനൊരു മാലയായ്‌ കോര്‍ത്തത് നിന്‍റെ കാര്‍കൂന്തലില്‍ ചാര്‍ത്തിയേനേ.".....